ന്യൂദല്‍ഹി: ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രി സഭായോഗം തീരുമാനിച്ചു. നടപ്പു വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശിച്ച പ്രകാരം 1988 ലെ ബിനാമി ഇടപാടുകള്‍ (നിരോധന നിയമം) ഭേദഗതി ചെയ്തുകൊണ്ട് 2015 ലെ ബിനാമി ഇടപാടുകള്‍ (നിരോധന ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാനാണ് മന്ത്രിസഭ അനുമതി നല്‍കിയത്.
ബിനാമി വസ്തുവകകള്‍ കണ്ടുകെട്ടാനും പിഴയോട് കൂടിയ തടവു ശിക്ഷയ്ക്കും ബില്‍ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തിനുള്ളിലെ കള്ളപ്പണത്തിനെതിരെയുള്ള ഒരു നീക്കം കൂടിയാണിത്. നിയമന്ത്രാലയവുമായി കൂടിയാലോചിച്ച് കേന്ദ്ര റവന്യൂ വകുപ്പാണ് 1988 ലെ ബിനാമി ഇടപാടുകള്‍ നിരോധന നിയമത്തിന് രൂപം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: