കോഴിക്കോട്: ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത്സ് കേരള യുടെ 28-ാമത് വാര്‍ഷിക സമ്മേളനവും ശാസ്ത്ര സെമിനാറും 15 മുതല്‍ 17 വരെ കോഴിക്കോട്ട് നടക്കും. കിംഗ്ഫോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
17ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍, പ്രഥമ സര്‍ക്കാര്‍ ഹോമിയോപ്പതി അവാര്‍ഡ് ജേതാക്കളായ ഡോ. രവി എം. നായര്‍, ഡോ. ബിഎസ്. രാജശേഖരന്, ഡോ. എം.കെ. ജോസ്, ഡോ.എസ്. ചന്ദ്രശേഖരന് എന്നിവരെ ആദരിക്കും. 17ന് നടക്കുന്ന ശാസ്ത്ര സെമിനാറില്‍ ഡോ.അജിത് കുല്‍ക്കര്‍ണി, ഡോ. എം. വി. തോമസ്, ഡോ.എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സര്‍ക്കാരാശുപത്രികളില്‍ ഹോമിയോപ്പതി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന പഠനസൗകര്യം ഐഎംഎയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി റദ്ദാക്കിയത് അനീതിയാണ്. ഹോമിയോപ്പതി ആശുപത്രികളില്‍ സ്കാനിംഗ് നടത്തരുതെന്ന ഐഎംഎയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ടി.എന്‍. സുനില്‍കുമാര്‍, ഡോ. ഉണ്ണികൃഷ്ണന് ബി. നായര്‍, ഡോ. ജെസീല്‍ മുഹമ്മദ്, ഡോ. കെ.പി. റോഷന്, ഡോ. പി. ഡി. സുമേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: