പത്തനംതിട്ട: എടവമാസപൂജകള്ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഇന്ന് വൈകിട്ട് 5.30ന് തുറക്കും.തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി നടതുറന്ന് നെയ്ത്തിരി ജ്വലിപ്പിച്ച് ഭക്തജനസാന്നിധ്യം ഭഗവാനെ അറിയിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും പതിനെട്ടാംപടിയിറങ്ങി മഹാആഴിയിലേക്ക് അഗ്നി പകരും.
ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. ഒന്നാം തീയതിയായ നാളെ മുതല്‍ പടിപൂജ, ഉദയാസ്തമന പൂജ,സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവനടക്കും. എടവമാസപൂജകള് പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നടയടക്കും.
മിഥുനമാസ പൂജകള്‍ക്കായി ജൂണ്‍ 14ന് നടതുറക്കും. ഈ വര്‍ഷത്തെ ഹരിവരാസന പുരസ്കാരം സംഗീതജ്ഞന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ജൂണ്‍ 19ന് ശബരിമലയില്‍ വെച്ചുനല്‍കുമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: