കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷിന് കോംപ്ലിമെന്ററി കോഴ്സായി ഇസ്ലാമിക് ഹിസ്റ്ററി കൂടിചേര്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ പ്രസാദ് ആവശ്യപ്പെട്ടു. ഇസ്ലാമിക ചരിത്രവും ഇംഗ്ലീഷും തമ്മില്‍ പുലബന്ധം പോലുമില്ലെന്ന വസ്തുത കണക്കിലെടുക്കാതെ വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ നീക്കം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബോര്‍ഡ് ഓഫ്സ്റ്റഡീസ് ഇംഗ്ലീഷ് പുസ്തകത്തില്‍ അല്‍ഖ്വയിദ നേതാവിന്റെ കവിത ഉള്‍പ്പെടുത്തിയത് പൊതു സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരു മാസത്തിന് മുമ്പ് ഈ ഭീകരന് ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു.
സി.എച്ച് ഫൗണ്ടേഷന് ഭൂമി അനുവദിച്ച സംഭവവും കഴിഞ്ഞ വര്‍ഷം അറബിക് കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള നീക്കവുമെന്ന് പച്ച വല്‍ക്കരണത്തിന്റെ ഭാഗമാണന്ന് സംശയിക്കേണ്ടിയിരിക്കുന്നവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: