തിരുവനന്തപുരം: അന്താരാഷ്ട്ര ജനാധിപത്യശാക്തീകരണത്തിന്റെ രണ്ടാമത് സമ്മേളനം 15 മുതല്‍ 17 വരെ കോവളത്ത് നടക്കും. കേന്ദ്ര ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി ചൗധരി ബീരേന്ദര്സിങ്ഉദ്ഘാടനം ചെയ്യും. ‘തദ്ദേശ ഭരണസ്ഥാപനങ്ങളും അവകാശങ്ങളിലധിഷ്ഠിതമായ വികസനവും’ എന്നതാണ് പ്രമേയം.
1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 216 പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യും. വ്യത്യസ്തസാങ്കേതികവിഭാഗങ്ങളിലായി രാജ്യാന്തര പ്രശസ്തരടക്കം ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. അധികാരവികേന്ദ്രീകരണം, ജനാധിപത്യശാക്തീകരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വിദഗ്ധരുടെയുംസ്ഥാപനങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവെക്കുകയും തദ്ദേശസ്ഥാപനങ്ങളുടെവികസനത്തിന് പ്രയോജനപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുകയുമാണ് സമ്മേളനത്തിന്റെലക്ഷ്യം.
തദ്ദേശ ഭരണസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച ്ഒരുജില്ലയില് നിന്ന് ശരാശരി 60 പ്രതിനിധികള്‍വീതം വിവിധ സെഷനുകളില്‍ പങ്കെടുക്കും.
17 ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: