ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്രമോദി സിയാനിലെ പുരാതന ദക്ഷിംഗ്ഷാന് ബുദ്ധക്ഷേത്രം സന്ദര്‍ശിച്ചു.ടെറാകോട്ട വാരിയേഴ്സ് മ്യൂസിയം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ബുദ്ധക്ഷേത്രത്തിലെത്തിയത്.
പ്രാര്ഥാനാഹാളില് ധ്യാനനിരതനായി നിന്ന നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടായിരുന്ന സന്യാസികളോടും ആശയവിനിമയം നടത്തി. ഗുജറാത്തില്‍ നിന്നും സിയാനിലെത്തിയ ബുദ്ധമതാധ്യാപകനായിരുന്ന ധര്മഗുപ്തനാണ് സംസ്കൃതത്തില്‍ നിന്നും ബുദ്ധസൂക്തങ്ങള്‍ ചൈനീസ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്. അദ്ദേഹത്തിനോടും മോദി ആശയവിനിമയം നടത്തി. 12 സംസ്കൃതപദങ്ങളാണ് ഇത്തരത്തില്‍ അദ്ദേഹം തുടക്കത്തില്‍ മൊഴിമാറ്റിയത്
ക്ഷേത്രവും പരിസരവും വിശദമായി ചുറ്റിക്കണ്ട പ്രധാനമന്ത്രിയെ ബുദ്ധചിത്രം ആലേഖനം ചെയ്ത ടോക്കണ്‍ നല്‍കിയാണ് ക്ഷേത്രഭാരവാഹികള്‍ യാത്രയാക്കിയത്.
ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്ന വന്‍ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയെ വരവേറ്റത്. കൈ വീശി ഹസ്തദാനം നടത്തി ആള്‍ക്കൂട്ടത്തിനിടയിലേക്ക് നടന്ന പ്രധാനമന്ത്രിയെ ആവേശത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.
ചൈനയിലെ ജനങ്ങളുടെ ആവേശം തന്നെ സന്തോഷഭരിതനാക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി ജനങ്ങള്‍ തമ്മിലുളള സഹകരണത്തെയും പ്രകീര്‍ത്തിച്ചു.
ത്രിരാഷ്ട്ര സന്ദര്ശനത്തിന്റെഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ടെറാക്കോട്ട വാരിയേഴ്സ് മ്യൂസിയം സന്ദര്‍ശിച്ചുകൊണ്ടാണ് മോദി സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്
സി ജിന്‍പിങ് അടക്കമുള്ള നേതാക്കളുമായി സന്ദര്‍ശനത്തിനിടെ അദ്ദേഹം ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാവും പ്രധാനമായും നടക്കുക.ഉച്ചയ്ക്ക് ശേഷം സി ജിന്‍പിങ്ങുമായി മോദി അനൗപചാരിക കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകീട്ടോടെ അദ്ദേഹം ബെയ്ജിങ്ങിലേക്ക് പോകും. ഷാന്‍ഹായില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
അതിര്‍ത്തി തര്‍ക്കവും ചര്‍ച്ചാവിഷയമായേക്കും. പാക് അധീന കശ്മീരിലെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് ചൈന നടത്താനുദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രി ചൈനീസ് നേതാക്കളെ അറിയിക്കും.
10 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരക്കരാറുകള്‍ ഇന്ത്യ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. പരസ്പരവിശ്വാസവും ആത്മവിശ്വാസവും ശക്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും ജിന്‍പിങ്ങുമായി നടത്തുന്ന ചര്‍ച്ചകളെന്നു യാത്ര പുറപ്പെടുന്നതിനു മുന്‍പ് ദല്‍ഹിയില്‍
ചൈനീസ് മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയാണു ബെയ്ജിംഗില്‍ ഔപചാരിക സ്വീകരണവും ചര്‍ച്ചകളും നടക്കുക. മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന മോദി 17 ന് മങ്കോളിയയും, 18 ന് ദക്ഷിണ കൊറിയയും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: