തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ വെളളത്തില്‍ മുക്കികൊന്ന സംഭവത്തില്‍ അമ്മയും കാമുകന്മാരും അറസ്റ്റില്‍. ചന്ദ്രപ്രഭ (36), കാമുകന്മാരായ അജേഷ്, സനല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. എട്ടുമാസം പ്രായമായ സുപ്രിയയാണ് കൊല്ലപ്പെട്ടത്.
മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം.കുഞ്ഞിനെ ഉപേക്ഷിച്ചശേഷം വന്നാല്‍ കൂടെ താമസിപ്പിക്കാമെന്ന് കാമുകന്മാര് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.പിന്നീട് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് അമിതമായി വെള്ളംകുടിച്ചാണ് കുട്ടിമരിച്ചതെന്ന് കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകം തെളിഞ്ഞത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരിന് സമീപം കീഴാറ്റിങ്ങലില്‍ കാമുകന് വാടകയ്ക്ക് എടുത്തുകൊടുത്ത വീട്ടിലാണ് ചന്ദ്രപ്രഭ താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: