കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍ണാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നുവെന്ന കെഎംആര്‍എല്ലിന്റെ ആരോപണത്തെ തള്ളി ഡിഎംആര്‍സി രംഗത്ത്. മറ്റു മെട്രോകളേക്കാള്‍ വേഗത്തിലാണു കൊച്ചി മെട്രോനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ദല്‍ഹി മെട്രോയുടെ 8.5 കിലോമീറ്റര്‍ നാല് വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. 18 കിലോമീറ്റര്‍ ഒറ്റയടിക്ക് പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണ് കൊച്ചിയിലേതെന്നും ഡിഎംആര്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സ്ഥലമേറ്റെടുപ്പ് വൈകിയതാണ് കൊച്ചി മെട്രോ നിര്‍മാണത്തിലെ പ്രതിസന്ധി എന്നായിരുന്നു ഡിഎംആര്‍സിയുടെ പരാതി. എന്നാല്‍ സ്ഥാലമേറ്റെടുത്ത് നല്‍കിയിടത്തും പണി ഇഴഞ്ഞു നീങ്ങുന്നുവെന്നും ഇതിന് ഉത്തരവാദി ഡിഎംആര്‍സി ആണെന്നുമാണ് കെഎംആര്‍എല്‍ ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: