തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പി.സി ജോര്‍ജിന്റെ മൊഴിയെടുത്തു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കോഴ നല്കാന് പണം സ്വരൂപിച്ചതെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് നേതാവ് രാജ്കുമാര് ഉണ്ണി പറഞ്ഞതായി പി.സി ജോര്‍ജ് പറഞ്ഞു.
കെ.എം മാണിക്ക് മൂന്ന് ഘട്ടങ്ങളിലായി ഒരു കോടി രൂപയാണ് നല്‍കിയത്. പാലായിലും തിരുവനന്തപുരത്തും വെച്ചാണ് തുക കൈമാറിയത്. എന്നാല്‍ എക്സൈസ് മന്ത്രി കെ. ബാബുവിന് കൂടുതല്‍ തുക നല്‍കിയത് മാണിയെ ചൊടിപ്പിച്ചതായും അഞ്ച് കോടി രൂപ കിട്ടിയേ തീരുവെന്ന് അദ്ദേഹം വാശിപിടിച്ചതായും പി.സി ജോര്‍ജ് പറഞ്ഞു.
കെ. ബാബുവിന് 10 കോടി രൂപ കൊടുത്തതായി രാജ്കുമാര് ഉണ്ണി പറഞ്ഞതായും പി.സി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 28 ന് കരുനാഗപ്പള്ളി ഗസ്റ്റ് ഹൗസില്‍ വെച്ചാണ് താന്‍ രാജ്കുമാര് ഉണ്ണിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഇത് തെളിയിക്കാന്‍ തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ മതിയെന്നും പി സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: