ഷിയാന്‍: മൂന്നു ദിവസത്തെ ചൈനാ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയത് പ്രസിദ്ധമായ കളിമണ്‍ യോദ്ധാക്കളുടെ മ്യൂസിയം സന്ദര്‍ശിച്ചുകൊണ്ടായിരുന്നു. ഭാരത സമയം രാവിലെ 8.30-ന് അദ്ദേഹം മ്യൂസിയം സന്ദര്‍ശിച്ചു. 50 മിനിറ്റ് അവിടെ ചെലവിട്ട മോദി മ്യൂസിയത്തിലെ സന്ദര്‍ശക ഡയറിയില്‍ 9.20-ന് ഒപ്പുവെച്ചു.
9.58: പ്രധാനമന്ത്രി ദഷിങ്ഷാങ് ക്ഷേത്രം സന്ദര്‍ശിച്ചു. അവിടെ തെല്ലു നേരം പ്രാര്‍ത്ഥനാ നിരതനായി നിന്നു. അവിടെ ക്ഷേത്രത്തനു പുറത്ത് ദര്‍ശനത്തിനും തന്നെ കാണാനും കാത്തു നിന്ന ജനങ്ങളോട് മോദി സംവദിച്ചു. 10.56: മോദി ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കായി തിരിച്ചു.
12.50-ന് അദ്ദേഹം തന്റെ മ്യൂസിയം സന്ദര്‍ശനത്തെയും ക്ഷേത്ര സന്ദര്‍ശനത്തെയും കുറിച്ച് ട്വിറ്ററില്‍ സന്ദേശവും ചിത്രവും പോസ്റ്റ് ചെയ്തു.
അതി മനോഹരമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ വിവിധ ഹാളുകള്‍ സന്ദര്‍ശിച്ചു. അവിടത്തെ ബുദ്ധ ഭിക്ഷുക്കളുമായും സംഭാഷണങ്ങള്‍ നടത്തി.
ചൈനയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച ആഹ്ലാദങ്ങള്‍ക്കു മോദി ഇങ്ങനെ മറുപടി നല്കി. ചൈനയിലെ ജനങ്ങള്‍ക്കിടയിലെ ആഹ്ലാദവും പ്രസരിപ്പും ഏറെ സന്തോഷിപ്പിക്കുന്നു. ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഏറെ പ്രത്യേകതയുള്ളതായി തോന്നി.
1.08: പ്രധാനമന്ത്രി മോദി ചൈനാ പ്രസിഡന്റ് സീ ജിങ്പിങുമായി കൂടിക്കണ്ടു. ചൈനാ പ്രസിഡന്റ് ബീജിങ്ങിനു പുറത്ത് ചൈനയില്‍വെച്ച് ആദ്യമായി ഔദ്യോഗികമായി കൂടിക്കാണുന്ന മറ്റൊരു രാജ്യത്തലവന് മോദിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: