തൃശൂര്‍: മിഷണറി പ്രവര്‍ത്തനം എത്തിയതോടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ തകിടം മറിഞ്ഞതെന്ന് ഐക്യരാഷ്ട്ര സഭ മുന്‍ സീനിയര്‍ ഉപദേഷ്ടാവ് പി. നാരായണന്‍കുട്ടി അഭിപ്രായപ്പെട്ടു. ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളില്‍ ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗിന്റെ സമാപന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെയെല്ലാം പുതിയ ഉപഭോഗ സംസ്കാരം വളര്‍ന്ന് വരാന്‍ ഇടയാക്കിയത് ഇത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തി കൊണ്ടു വന്നാല്‍ മാത്രമെ ലോകത്ത് നടമാടുന്ന വര്‍ഗീയതയും സാമ്പത്തിക അരാജകത്വവും മാറ്റാന്‍ സാധിക്കു. ഭാരതത്തിന്റെ സംസ്കാരം ദൈവീകമായ അടിസ്ഥാനത്തോടെ ഉള്ളതാണ്.
കാലിഫോര്‍ണിയയില്‍ പോലും ഹിന്ദു സംസ്കാരം പഠിക്കാന്‍ യുണിവേഴ്സിറ്റി തന്നെയുണ്ട്. എന്നാല്‍ ഭാരതത്തില്‍ ഇത്തരത്തില്‍ ഒന്ന് സ്ഥാപിച്ചാല്‍ അത് വര്‍ഗീയതയായി ചിത്രീകരിക്കും. കേന്ദ്രത്തില്‍ നിലവില്‍ വന്ന മോദി സര്ക്കാരിലുടെ പുതിയ സാമ്പത്തിക നവോത്ഥാനമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ശക്തികളെ തകര്‍ക്കാന്‍ കമ്മ്യുണിസ്റ്റ്-മവോ-ഇസ്ലാം കുട്ടുകെട്ടാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുളയിലെ പൈതൃകത്തെ തകര്‍ക്കുന്ന ഗൂഢശക്തികള്‍ ഒന്നിക്കുന്ന സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നത്.
ഹിന്ദുമതത്തില്‍ നിന്ന് നടക്കുന്ന വ്യാപകമായ മതപരിവര്‍ത്തനത്തെ കണ്ടില്ലെന്ന് നടിക്കുന്നവര്‍ ഘര്‍വാപസിക്കെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്,വര്‍ഗ്ഗ് അധികാരി ഡോ.ഡി.പ്രഭാകരന്‍നായര്‍, സ്വാഗത സംഘം ചെയര്മാന് ഇ.എസ്. മേനോന് എന്നിവര്‍ സംബന്ധിച്ചു.
പ്രാന്ത പ്രചാരക് പി.ആര്.ശശിധരന്,സേവാപ്രമുഖ് എ.വിനോദ് എന്നിവര്‍ സംബന്ധിച്ചു. സമാപന ചടങ്ങിന് മുന്നോടിയായി നടന്ന അനുമോദന സഭയില്‍ ചേര്‍പ്പ് സിഎന്‍എന്‍ ബോയ്സ്, ഗേള്‍സ് സ്കൂളുകളില്‍ എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ 21 കുട്ടികളെ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ഉപഹാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: