സിഡ്നി: യുവ ബാറ്റ്സ്മാന് ഫിലിപ്പ് ഹ്യൂസ് ബൗണ്‍സര്‍ തലയില്‍കൊണ്ട് മരിച്ച സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പരിശോധിക്കുന്നു. സ്വതന്ത്ര്യ വിശകലനത്തിനായി കമ്മീഷനെ നിയോഗിക്കാന്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.
ഹ്യൂസ് മരിച്ച ദിവസത്തെ സംഭവങ്ങളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു. ആരെയും പ്രതിസ്ഥാനത്തു നിര്ത്താനല്ലെന്നും എന്നാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് പരിശോധനയെന്ന് സിഎ അധികൃതര്‍ വ്യക്തമാക്കി.
നവംബറില്‍ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സീന്‍ അബോട്ടിന്റെ പന്ത് കൊണ്ട് ഹ്യൂസിന് തലയ്ക്ക് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച് രണ്ടാം നാള് താരം ജീവന്‍വെടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: