കൊച്ചി: എന്‍ജിനീയറിംഗ് സീറ്റ് തട്ടിപ്പു കേസില്‍ പലരില്‍ നിന്നായി പ്രതികളായ രാരിയും രാജേഷും 10 കോടി രൂപ പിരിച്ചെടുത്തതായി പോലീസ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. വിവിധ ബാങ്കുകളിലായുള്ള ഏഴ് അക്കൗണ്ടുകളാണു മരവിപ്പിച്ചത്.
ബന്ധുക്കളുടെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും പോലീസിനു ലഭിച്ചിട്ടുണ്ട്്. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിലായിരുന്നു ഇവര്‍ ഭൂമിവാങ്ങിയത്. ജയേഷിന്റെ ആഡംബരക്കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
എന്‍ജിനീയറിംഗിനു അഡ്മിഷന് വാങ്ങിനല്‍കാമെന്ന പേരിലായിരുന്നു ഇവര്‍ തട്ടിപ്പു നടത്തിയത്. ഇവര്‍ക്കെതിരേ പരാതിയുമായി തട്ടിപ്പിനിരയായ നിരവധി പേരാണു രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: