തിരുവനന്തപുരം: നാട്ടാനകളുടെ സംരക്ഷണത്തിനു വനംവകുപ്പ് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ആനകള്‍ക്കു കൂടുവേണമെന്നാണു പ്രധാന നിര്‍ദേശം. സംസ്ഥാനത്ത് 67 ശതമാനം ആനകള്‍ക്കും കുടുകളില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു വനംവകുപ്പു സുപ്രധാന മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.
കൂടുകളില്ലാത്ത ആനകള്‍ക്കു മൂന്നുമാസത്തിനകം കൂടു നിര്‍മ്മിക്കണം. ഇല്ലെങ്കില്‍ 25,000 രൂപ പിഴയീടാക്കും. പിന്നീടുള്ള ഒരോ 10 ദിവസങ്ങള്‍ക്കും യഥാക്രമം 2,000, 4,000, 6,000 എന്നിങ്ങനെ പിഴയീടാക്കും. തുടര്‍ന്നും കൂടുണ്ടാക്കാന്‍ തയാറായില്ലെങ്കില്‍ ഉടമകള്‍ക്കെതിരേ കേസെടുക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഹരികുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: