ചെന്നൈ: അഴിമതിക്കേസില്‍ കുറ്റവിമുക്തയായ ജയലളിത വൈകാതെ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ഈ മാസം 22ന് ചേരുന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗം സത്യപ്രതിജ്ഞാ തീയതി നിശ്ചയിച്ചേക്കും.
യോഗത്തില്‍ ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. യോഗത്തില്‍ എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് ജയലളിത നിര്‍ദ്ദേശിച്ചിട്ടുണ്ട്. യോഗശേഷം അവര്‍ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും.
ജയലളിതയുടെ നിര്‍ദ്ദേശം കിട്ടിയാലുടന്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വം രാജിവയ്ക്കും. 91ലാണ് ജയ ആദ്യം മുഖ്യമന്ത്രിയായത്. 2001 മുതല്‍ 2006 വരെ രണ്ടാമതും മുഖ്യമന്ത്രിയായി. 2011 ല്‍ മൂന്നാമതും മുഖ്യമന്ത്രിയായി. കഴിഞ്ഞ വര്‍ഷമാണ് അവിഹിത സ്വത്തുകേസില്‍ ബംഗളൂരു കോടതി ജയയയെ നാലു വര്‍ഷം തടവിനും നൂറു കോടി രൂപ പിഴയ്ക്കും ശിക്ഷിച്ചത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: