തിരുവനന്തപുരം: കര്ഷകര്ക്ക്ഏറെ അനുകൂലമായ നിര്‍ദ്ദിഷ്ട ഭൂമിഏറ്റെടുക്കല്‍ ബില്‍ ദേശീയതലത്തില്‍ സമവായത്തോടെ നിയമമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതയി കേന്ദ്ര പഞ്ചായത്തീരാജ് ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ്.
പാര്‍ലമെന്റിന്റെ സംയുക്തസമിതിക്കും ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ സമവായത്തിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ദേശീയ പാതവികസനം, റെയില്‍വേ എന്നിവയ്ക്കായി വിട്ടുകൊടുക്കുന്ന ഭൂമിയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥകൂടി ഉള്‍പ്പെട്ടതാണ് നിര്‍ദ്ദിഷ്ട ബില്ലെന്ന്കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ നല്കുന്ന ഭൂമിയുടെ വിലയേക്കാള്‍ നാലിരട്ടിതുക നഷ്ടപരിഹാരമായി ലഭ്യമാക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ ഒട്ടേറെവ്യവസ്ഥകള് അടങ്ങുന്ന ഈ ബില്ലിന് എതിരായ പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും ബീരേന്ദ്രസിംഗ് വ്യക്തമാക്കി.
ഗ്രാമങ്ങളില്‍ നഗരങ്ങളുടെ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 20 മുതല്‍ തുടക്കമാകുമെന്നും മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ്. ആകെയുള്ള 677 പാര്‍ലമെന്റംഗങ്ങളില്‍ 86 ശതമാനം പേരും സന്‍സദ് ആദര്‍ശ് ഗ്രാംയോജനയ്ക്കായി തങ്ങളുടെ ഗ്രാമങ്ങള്‍ നിര്‍ദ്ദേശിച്ച് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
വിവരസാങ്കേതികവിദ്യ, റോഡ്വികസനം, വൈദ്യുതി, കുടിവെള്ളംതുടങ്ങി നഗരങ്ങളില്‍ ലഭ്യമാകുന്ന എല്ലാസൗകര്യങ്ങളും ഗ്രാമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന മറ്റൊരു പദ്ധതിക്കും കേന്ദ്ര ഗവണ്മെന്റ് തുടക്കമിട്ടതായും മന്ത്രി അറിയിച്ചു. നഗരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഒരുകൂട്ടം ഗ്രാമങ്ങളെ ഉള്‍പ്പെടുത്തിയാവും ഈ പദ്ധതി നടപ്പിലാക്കുക. 5600 കോടിരൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. നടപ്പുവര്‍ഷം ഇത്തരം 100 ഗ്രാമകൂട്ടങ്ങള്‍ വികസനത്തിനായി ഏറ്റെടുക്കും.
അടുത്ത രണ്ട് വര്‍ഷംകൊണ്ട് 300 ഗ്രാമകൂട്ടങ്ങളില്കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ഇന്ദിരാ ആവാസ്യോജന പ്രകാരംകഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 2.75 കോടിവീടുകള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. നാലുകോടിയോളം വീടുകളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2020 ഓടെ ഏവര്‍ക്കും ഭവനമെന്ന ലക്ഷ്യംകൈവരിക്കുന്നതിനായി ഇന്ദിരാ ആവാസ്യോജന കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
മഹാത്മാഗാന്ധിദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഗുണനിലവാരം വര്‍ദ്ധിപ്പിക്കും. പദ്ധതിയുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി 300 ജില്ലകളില്‍ ഇതിനകം നേരിട്ടുള്ള ആനൂകൂല്യ വിതരണ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉല്പാദനപരമായ കാര്യങ്ങള്‍ക്കായിട്ടാണ് പദ്ധതിയുടെ 60 ശതമാനവും ചെലവഴിച്ചത്. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി കഴിഞ്ഞ വര്‍ഷം ദേശീയപാതയോരത്ത് ഒരുകോടിയിലധികം വൃക്ഷങ്ങളാണ് വെച്ചു പിടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ 20.45 ലക്ഷം വിടുകള്‍ക്ക് അംഗീകാരം നല്കി. ഇതില്‍ 12.55 ലക്ഷം വീടുകള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും 2.95 ലക്ഷം വീടുകള്‍ ന്യുനപക്ഷത്തിനുമാണ് നല്‍കിയത്. മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: