ഷാങ്ഹായ്: ചൈന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കമ്പനി മേധാവികളെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാകാന്‍ ക്ഷണിച്ച മോദി ഇന്ത്യ നിക്ഷേപ സൗഹൃദരാജ്യമായി മാറിയെന്നും രാജ്യത്തിന്റെ വിദേശനിക്ഷേപ നയത്തില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
ചൈനയില്‍ 22 കമ്പനി മേധാവികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളില്‍ താല്പര്യം പ്രകടിപ്പിച്ച ചൈസീസ് കമ്പനികളുടെ തലവന്മാരുമായി 20ല്‍ അധികം ഉടമ്പടികളില്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്.
5 എഫ് സൂത്രവാക്യത്തിലൂടെ ഇന്ത്യക്കും ചൈനയ്ക്കും സംയുക്തമായി ലോകത്തിന് ചിലകാര്യങ്ങള്‍ നല്കാന് സാധിക്കുമെന്ന് മോദി കമ്പനി മേധാവികളോട് പറഞ്ഞു.
ഇന്ത്യ ഗവേഷണത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നു. പശ്ചാത്തല സൗകര്യവികസനത്തിന്റെ ഭാഗമായി റെയില്‍ നവീകരണം നടത്തിവരികയാണ്. 50 നഗരങ്ങളില്‍ മെട്രോ ട്രെയിന്‍ പദ്ധതി പരിഗണനയിലുണ്ട്. ഇന്ത്യക്ക് വിജ്ഞാനമുളളതും ചൈനയ്ക്ക് നവീനവുമായ ഒരു സമൂഹമുണ്ട്. ഇരു രാജ്യങ്ങള്‍ക്കും സഹകരിക്കാനാവുന്ന നിരവധി മേഖലകളുണ്ടെന്നും മോദി പറഞ്ഞു.
ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ നിന്നും ഇന്നലെ വൈകിട്ടോടെ ഷാങ്ഹായിയിലെത്തിയ മോദി ഇന്ന് ഇന്ത്യചൈന ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയിലും ചൈനയിലും നിന്നുള്ള വിവിധ കമ്പനികളുടെ തലവന്മാര് ഫോറത്തില്‍ പങ്കെടുക്കും.
10 ബില്യണ്‍ കോടിയിലധികം ഡോളര്‍ മൂല്യം വരുന്ന 25 വാണിജ്യ ഉടമ്പടികളില്‍ ഇന്ത്യയും ചൈനയും ഇന്ന് ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഷാങ്ഹായിയിലെ വിവിധ പരിപാടികളോടെ മോദി ഇന്ന് ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കും.
ഇന്ത്യ- ചൈന ബിസിനസ് ഫോറത്തില്‍ പ്രസംഗത്തിന് ശേഷം ഫുഡാന്‍ സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡി സെന്റര്‍ മോദി ഉദ്ഘാടനം ചെയ്യും. ഷാങ്ഹായിലെ ഇന്ത്യന്‍ വംശജരുമായി ആശയ വിനിമയം നടത്തും. പിന്നീട് മംഗോളിയയും തെക്കന്‍ കൊറിയയും സന്ദര്‍ശിക്കുന്നതിനായി മോദി യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: