കൊച്ചി: ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന നിലപാട് ബാര്‍ ഉടമകള്‍ മാറ്റി. ഇന്ന് നിലപാട് വ്യക്തമാക്കണമെന്നിരിക്കേ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ഇവര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചേക്കും. നേരത്തേ തീരുമാനം എടുക്കാന്‍ ഇവര്‍ സമയം ചോദിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
കോടതിയില്‍ നേരിട്ട് ഹാജരാകാതെ അഭിഭാഷകന് വഴിയാകും നിലപാട് വ്യക്തമാക്കുക. മെയ് നാലിന് മുമ്പായി നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സമയം വേണമെന്നും രണ്ടു മാസത്തേക്ക് നീട്ടി വെയ്ക്കണമെന്നും ബാര്‍ ഉടമകള്‍ പറഞ്ഞിരുന്നു. എന്നാല്‍ സമ്മതിക്കാത്ത സാഹചര്യത്തില്‍ പരിശോധനയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ബാര്‍ ഉടമകള്‍.
ബാര്‍ ഹോട്ടല്‍ അസോസിയേഷന് നേതാക്കളായ ആറു പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ മറ്റുള്ളവര്‍ പിന്മാറുന്നതോടെ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയില് മാത്രമായി ഇക്കാര്യം ചുരുങ്ങും.
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനിലെ ഭിന്നതയാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. നുണപരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ കടുത്ത വിമര്‍ശം ഉയരുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നിലപാട് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: