കളമശ്ശേരി (കൊച്ചി):ഇസ്ലാമിക ഭീകരതയുടെ പ്രണയപ്പതിപ്പായ ലൗ ജിഹാദ് ഒരു പെണ്‍കുട്ടിയുടെ കൂടി ജീവനെടുത്തു.
എറണാകുളം മഹാരാജാസ് കോളേജിലെ എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി അനുജ(23)യെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തോളമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ ചാവക്കാട് വടക്കേക്കാട് വലിയകത്ത് ഖാദര്‍ മകന് ഖലീല്‍ തങ്ങള്‍ എന്ന ഖാലിമി(30) നൊപ്പം കളമശ്ശേരി ഉണിച്ചിറ പുലിമുഗള്‍ റോഡിലെ വാടക വീട്ടിലായിരുന്നു താമസം.
വീടിന്റെ മുകള്‍ നിലയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഖാലിമിന് ചാവക്കാട് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സംഭവം ആത്മഹത്യയല്ലെന്നും ഖാലിം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നും അനുജയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഖാലിം പോലീസ് നിരീക്ഷണത്തിലാണ്.
പെരിന്തല്‍മണ്ണ പാളൂര്‍ പുതുശ്ശേരിപറമ്പില്‍ അശോക് കുമാര്‍-ഷൈലജ ദമ്പതികളുടെ ഏക മകളാണ് അനുജ. പത്ത് വര്‍ഷമായി എറണാകുളം ഇടപ്പള്ളിയിലാണ് ഇവര്‍ താമസിക്കുന്നത്. മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടറായി ജോലി ചെയ്യുന്ന ഖാലിം ചാവക്കാട് സ്വദേശിയാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ബിജെപി പ്രവര്‍ത്തകനായ ചാവക്കാട് പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയുമാണ്. ഫേസ്ബുക്ക് വഴിയാണ് യുവതി ഇയാളുമായി പരിചയപ്പെട്ടതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പെണ്‍കുട്ടി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞത് മറച്ചുവച്ചായിരുന്നു ഖാലിം പെണ്‍കുട്ടിയുമായി പ്രണയം സ്ഥാപിച്ചത്.
വാടക വീട്ടില്‍ താമസമാക്കിയെങ്കിലും ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.
മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാരും ആരോപിക്കുന്നു. അനുജയുടെ മുടി പറ്റെ വെട്ടിയ നിലയിലാണ്. മൃതദേഹത്തിന് കീഴില്‍ മുടി ചിതറിക്കിടക്കുന്നുമുണ്ട്. ജനല്‍പ്പടിയില്‍ ഷേവിംഗ് റേസറും കത്രികയും കണ്ടെത്തി. മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ദൃശ്യമാണ്. മുടി വടിച്ചത് താനാണെന്ന് ഖാലിം പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നാണ് ഖാലിം പോലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായത്. അഡീഷണല്‍ തഹസില്‍ദാര്‍ സ്ഥലത്തെത്താത്തതിനാല്‍ നടപടിക്രമങ്ങള്‍ മണിക്കൂറുകളോളം വൈകി. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ ഇന്നലെ ഉച്ചക്ക് മാത്രമാണ് അഡീഷണല്‍ തഹസില്‍ദാര്‍ സുനിലാല്‍ സ്ഥലത്തെത്തിയത്.
പ്രതിഷേധവുമായി ഹൈന്ദവസംഘടനകള്‍ രംഗത്തെത്തിയതോടെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജു അലക്സാണ്ടര്‍, സബ് കലക്ടര്‍ സുഹാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് മൃതദേഹം താഴെയിറക്കി പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: