തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടെന്നു വീണ്ടും ഇ. ശ്രീധരന്.
വാര്‍ത്താക്കുറിപ്പിലാണു ശ്രീധരന് വീണ്ടും നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. എന്തുകൊണ്ട് സ്വകാര്യ പങ്കാളിത്തത്തെ എതിര്‍ക്കുന്നുവെന്നതും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
മുമ്പു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ശ്രമിച്ച മെട്രോകളില്‍ ഉണ്ടായിട്ടുള്ള സാങ്കേതിക ബുദ്ധിമുട്ടുകളാണു ശ്രീധരന് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഇങ്ങനെ പദ്ധതി നടപ്പിലാക്കിയാല്‍ മെട്രോയുടെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന കാര്യത്തില്‍പ്പോലും സ്വകാര്യകമ്പനികളുടെ മേധാവിത്വമാകും ഉണ്ടാകുകയെന്നും ശ്രീധരന് പറയുന്നു.
സ്വാകാര്യപങ്കാളിത്തമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ ഈ മാസം 18നു നടക്കുന്ന യോഗത്തില്‍ പദ്ധതിയില്‍ നിന്നും താന്‍ പിന്മാറുന്ന വിവരം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: