കൊച്ചി: പ്രണയ ഭീകരത ഇരകളെ വലവീശിപ്പിടിക്കാന്‍ പുതുവഴികള്‍ തേടുന്നു. അടുത്തിടെ ഹിന്ദു ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൗ ജിഹാദ് സംഭവങ്ങളിലെ ഇരകളില്‍ ഏറെയും നവമാധ്യമങ്ങളിലൂടെ കുടുക്കില്പ്പെട്ടവര്. ഫേസ്ബുക്ക്, വാട്സ് അപ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ പ്രണയക്കുടുക്കില്പ്പെടുത്തുകയാണ് മതതീവ്രവാദികള്‍. കഴിഞ്ഞ ദിവസം എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അനുജയെന്ന വിദ്യാര്‍ത്ഥിനിയെയും വീഴ്ത്തിയത് ഫേസ്ബുക്ക് വഴിയുള്ള ബന്ധമാണ്.
ഹിന്ദു പേരുകളുള്ള വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് മതതീവ്രവാദ സംഘടനകളിലുള്ളവര്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുന്നു. പെണ്‍കുട്ടി അയച്ച സന്ദേശങ്ങളും ഫോട്ടോകളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. റീ ചാര്‍ജ്ജ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളുടെ നമ്പറുകള്‍ സംഘടിപ്പിച്ചാണ് വാട്സ് അപ് വഴി ബന്ധം സ്ഥാപിക്കുന്നത്. ഈ മാസം തിരൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നും പ്രണയക്കുരുക്കില്‍പ്പെട്ട യുവതികളെ ഹിന്ദു ഹെല്പ്പ്ലൈന് രക്ഷപ്പെടുത്തിയിരുന്നു. ഭീഷണിക്ക് വഴങ്ങാതിരുന്ന ഇവരുടെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോളേജുകള്‍ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും നടന്ന പ്രണയഭീകരത ഹൈടെക് തലത്തിലേക്ക് കടന്ന് ആഴത്തില്‍ വ്യാപിക്കുകയാണിപ്പോള്‍.
ലൗ ജിഹാദ് സംബന്ധിച്ച ചര്‍ച്ചകള്‍ പോലും പൊതുസമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്പോഴും ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം 171 സംഭവങ്ങളാണ് ഇന്നലെ വരെ ഹിന്ദു ഹെല്‍പ്പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ 22, ഫെബ്രുവരിയില്‍ 17, മാര്‍ച്ചില്‍ 62, ഏപ്രിലില്‍ 38 സംഭവങ്ങളും മെയ് പകുതി വരെ 32 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പ്രണയ ഭീകരതയുടെ പ്രവര്‍ത്തനമുണ്ട്. 32 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എറണാകുളം ജില്ലയാണ് മുന്നില്‍.
മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് പ്രധാനകേന്ദ്രങ്ങള്‍. കൊല്ലം, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നും ഏറെ പരാതികള്‍ ലഭിക്കുന്നതായി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഏറ്റവുമൊടുവില്‍ പ്രണയക്കുരുക്കില്‍പ്പെട്ട് മതംമാറ്റപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും വിദ്യാര്‍ത്ഥിനിയും ഭര്‍തൃമതിയും ഉള്‍പ്പെടുന്നു. ഇവരെ കോടതിയുടെ സഹായത്തോടെ തിരികെയെത്തിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഇരകളാക്കപ്പെടുന്ന സംഭവങ്ങളും വര്‍ദ്ധിക്കുകയാണ്. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ അരയിയില്‍ അടുത്തിടെ ഇത്തരത്തില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: