കൊച്ചി: കോയമ്പത്തൂരില്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കേരളത്തില്‍ കൊണ്ടുവരുന്നതിനായി കോയമ്പത്തൂര്‍ കോടതിയില്‍ പ്രൊഡക്ഷന്‍ വാറണ്ട് സമര്‍പ്പിച്ചു. ഇന്നലെ രാവിലെ സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗമാണ് കോയമ്പത്തൂര്കോടതിയില് എത്തി പ്രൊഡക്ഷന്‍ വാറണ്ട് സമര്‍പ്പിച്ചത്.
കൊച്ചി സിബിഐ കോടതിയാണ് വെള്ളിയാഴ്ച പ്രൊഡക്ഷന്‍ വാറണ്ട് സമര്‍പ്പിച്ചത്. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ രൂപേഷിനെയും സംഘത്തെയും കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ജൂണ്‍ 3വരെ ഇവരെ കോടതി റിമാന്റ് ചെയ്തു.
പെരുമ്പാവൂരില്‍ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയെയും ഭാര്യ സുഗുണെയയും ഒളിവില്‍ പാര്‍പ്പിച്ച കേസിലാണ് സിബിഐ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. 2007 ലാണ് മല്ലരാജറെഡ്ഡിെയയും ഭാര്യ സുഗുണെയയും അങ്കമാലിയില്‍ നിന്നും ആന്ധ്രാ പോലീസ് അറസ്റ്റ്ചെയ്തത്. രൂപേഷിന്റെ ഭാര്യ ഷൈനയാണ് ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ പെരുമ്പാവൂരില്‍ വാടക വീട് സംഘടിപ്പിച്ച് നല്‍കിയത്. മല്ലരാജറെഡ്ഡിയുടെ അറസ്റ്റിനെതുടര്ന്നാണ് രൂപേഷും ഭാര്യ ഷൈനയും ഒളിവില്‍ പോയത്.
രൂപേഷിനെ വിട്ടുകിട്ടുന്നതിനായി കര്‍ണാടക പോലീസും ആന്ധ്രാ പോലീസും കോയമ്പത്തൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇതിനിടെ തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്ന രൂപേഷിനെയും ഭാര്യ ഷൈനയെയും കേരള പോലീസ് ചോദ്യംചെയ്തതിനെ കോടതി വിമര്‍ശിച്ചു. ക്യൂബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേരള പോലീസിന്റെ ചോദ്യംചെയ്യല്‍ രൂപേഷ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: