ഷാങ്ങ്ഹായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ചൈനയില്‍ നിന്ന് വന്‍ പിന്തുണ. ഇന്നലെ ഷാങ്ങ്ഹായില്‍ പ്രമുഖ കമ്പനികളുടേയും ബിസിനസ് സ്ഥാപനങ്ങളുടേയും മേധാവികളുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ 2200 കോടി ഡോളറിന്റെ (138600 കോടി രൂപ) 21 കരാറുകളിലാണ് ഒപ്പിട്ടത്. സിയോണി മൊബൈല്‍ കമ്പനി മേധാവി, ആലി ബാബയുടെ മേധാവി ജാക്ക് മാ എന്നിവരടക്കം നിരവധി പ്രമുഖര്‍ ബിസിനസ് മീറ്റില്‍ പങ്കെടുത്തു. ഇവരെല്ലാം തന്നെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഭാരതത്തില്‍ വലിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും കരാറുകളില്‍ ഒപ്പിടുകയും ചെയ്തു.
ഭാരതത്തിലെ സാമ്പത്തിക, വ്യാവസായിക അന്തരീക്ഷം പാടെ മാറിയെന്ന് യോഗത്തില്‍ വ്യക്തമാക്കിയ മോദി ഈ അവസരം വിനിയോഗിക്കാന്‍ കമ്പനി മേധാവികളോട് അഭ്യര്‍ഥിച്ചു. ഭാരതത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറാകുന്നവര്‍ക്ക് താന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. മോദി പറഞ്ഞു.
ചൈനീസ് വ്യവസായത്തിന് ഭാരതം വലിയ അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. ഉല്‍പ്പാദന മേഖല ഭാരതത്തില്‍ തഴച്ചുവളരണമെന്നും അങ്ങനെ ഞങ്ങളുടെ ജനസംഖ്യയിലെ 65 ശതമാനം പേര്‍ക്കും തൊഴില്‍ ലഭ്യമാകണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് രാജ്യത്ത് വ്യാപാര, വ്യവസായ അന്തരീക്ഷം മെച്ചമാക്കാനാണ് എന്റെ സര്‍ക്കാരിന്റെ ശ്രമം. ഭാരതത്തില്‍ ബിസിനസ് ചെയ്യുക വളരെ എളുപ്പമാക്കാനാണ് പദ്ധതി. മോദി പറഞ്ഞു.
യോഗത്തില്‍ മോദിയുടെ സാന്നിധ്യത്തില്‍ 21 കരാറുകള്‍ ഒപ്പിട്ടും. ടെലികോം, ഉരുക്ക്, സൗരോര്‍ജ്ജം, ഫിലിം മേഖലകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കരാറുകളും. ഭാരതത്തിലെ വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കാനുള്ള ചൈനീസ് ബാങ്കുകളുമായുള്ള നിരവധി കരാറുകളും ഇവയില്‍ പെടുന്നു.
ഭാരതവും ചൈനയും ചേര്‍ന്ന് നിന്നാല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പുരോഗതി കൈവരിക്കാന്‍ അവസരമൊരുങ്ങുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു. 2014ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ 71 കോടി ഡോളറിന്റെ ഇടപാടുകളാണ് നടന്നത്. ഇത് വര്‍ദ്ധിപ്പിക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം. വെളളിയാഴ്ച ഭാരതവും ചൈനയും തമ്മില്‍ ആയിരം കോടി ഡോളറിന്റെ( 6300 കോടി രൂപ) കരാറില്‍ ഒപ്പിട്ടിരുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളില്‍ ഞങ്ങള്‍ക്ക് ആവേശമുണ്ട്. ചര്‍ച്ചാവേളയില്‍ ആലിബാബാ മേധാവി ജാക്ക് മാ പറഞ്ഞു. ഭാരതത്തെപ്പറ്റി ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. വിപുലമായ കര്‍മ്മ ശേഷിയും വലിയ വിപണിയുമാണ് ഭാരതത്തിനുള്ളത്. സാനി ചെയര്മാന് ലിയാങ്ങ് വെംഗാന് പറഞ്ഞു. ഭാരതത്തിനായി ഞങ്ങള്‍ക്ക് വലിയ പദ്ധതികളാണ് ഉള്ളത്. മെയ്ക്ക് ഇന്‍ ഇന്ത്യയെ ഞങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. സിയോണി പ്രസിഡലറ് ലിന് ബിന്‍ പറഞ്ഞു.
ഭാരതത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ മോദി അക്കമിട്ട് വിവരിച്ചു. നിര്‍മ്മാണ മേഖലയില്‍ വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ വളറെയേറെക്കുറച്ചിട്ടുണ്ട്. നികുതി സമ്പ്രദായം സുതാര്യമാക്കി. നടപടികള്‍ ലഘൂകരിച്ചു. അപേക്ഷാ ഫോമുകളും ലളിതമാക്കി. അനുമതികള്‍ ഓണ്‍ലൈനിലാക്കി. അനുമതികളെല്ലാം ഫാസ്റ്റ്ട്രാക്കിലാക്കി. നികുതികളെല്ലാം ഏകീകരിക്കാനുള്ള ചരക്കു കടത്ത് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മോദി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: