ന്യൂദല്‍ഹി: ആര്‍എസ്പിയുമായി ആശയവിനിമയം നടത്തുന്നതില്‍ തെറ്റില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ ആര്‍എസ്പിയേയും ജെഡി-യുവിനേയും മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു .പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വത്തെക്കുറിച്ചു വി.എസ്. അച്യുതാനന്ദന് പറഞ്ഞതെന്താണെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.മലയാളത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടാകും. എന്താണ് പറഞ്ഞതെന്ന് നോക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെപ്പറ്റി എ.കെ.ആന്റണി പറഞ്ഞ് ഗൗരവകരമായി എടുക്കണം. ആന്റണി കേരളത്തിലെ മുഖ്യമന്ത്രിയാകുമ്പോള്‍ ഞാന്‍ ഒരു വിദ്യാര്‍ഥിയായിരുന്നു അദ്ദേഹത്തെപ്പോലെ വളരെ മുതിര്‍ന്ന നേതാവ് ഇങ്ങനെ പറഞ്ഞെങ്കില്‍ അതില്‍ കാര്യമുണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: