കൊച്ചി: റോഡ് അപകടങ്ങള്‍ സംസ്ഥാനത്ത് ദിനംപ്രതി കൂടുമ്പോഴും അപകടങ്ങള്‍ കുറക്കുന്നതിനായി റോഡ് സുരക്ഷാ അതോറിറ്റിക്ക് വകയിരുത്തിയ തുകയില്‍ 52 കോടിയില്‍പരം രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ല.
ജില്ലാ കളക്ടര്‍ അധ്യക്ഷനായും ആര്‍ടിഒ സെക്രട്ടറിയുമായ ജില്ലാ റോഡ് സുരക്ഷാ സമിതിയാണ് ഓരോ ജില്ലയിലും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.സംസ്ഥാനത്ത് 2014 ല്‍ മാത്രം 36,282 റോഡപകടങ്ങളില്‍ 4049 പേര് മരിക്കുകയും 4109 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
2013 ലെ അപകടങ്ങളെക്കാള് കൂടുതലാണിത്. എന്നാല്‍ അപകടനിവാരണ സംവിധാനങ്ങള്‍ ഒരുക്കാനുള്ള കോടികള്‍ കെട്ടിക്കിടക്കുമ്പോള്‍ റോഡുകള്‍ കുരുതിക്കളമാവുകയാണ്. ഹ്യൂമന്റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നല്കിയ അപേക്ഷയിലാണ് കേരള റോഡ് സുരക്ഷാ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: