ആറന്മുള : ഭക്ഷ്യയോഗ്യമായ പഴവര്ഗങ്ങളില് വൈവിധ്യം കൊണ്ടും പോഷകമൂല്യം കൊണ്ടും അതിസമ്പന്നമായ ഒരിനമായ ചക്ക വിസ്മൃതിയിലേക്ക് മറയുന്നതിനെതിരെ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ചക്ക മഹോത്സവത്തിന്റ സമാപനം ഇന്ന് വൈകിട്ട് 4 ന് ആറന്മുളയില് കൃഷി മന്ത്രി കെ.പി. മോഹനന് നിര്‍വ്വഹിച്ചു.
സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ്, സോഷ്യല്‍ ആക്ഷന്‍, ജാക്ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് എന്നീ സംഘടനകള്‍ സംയുക്തമായാണ് നാലാമത് ദേശിയ ചക്ക മഹോത്സവത്തിന് ആറന്മുളയില് വിജയാനന്ദ വിദ്യാപീഠത്തില്‍ നാല് ദിവസമായി നടക്കുന്ന ദേശീയ ചക്ക മഹോത്സവത്തിന് വേദിയൊരുക്കിയത്.
പത്തനംതിട്ട കഥകളി ക്ലബ്ബ് പ്രസിഡന്റ് ജോസ് പാറക്കടവില്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന്‍പിള്ള, സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ്, ജാക്കോ ലിമിറ്റഡ് പ്രസിഡന്റ് കെ.ആര്. അരവിന്ദാക്ഷന്, ചലച്ചിത്രതാരം അനൂപ് ചന്ദ്രന്, ബിജെപി. ദേശീയ സമിതി അംഗം വി.എന്‍. ഉണ്ണി, ചക്കമഹോത്സവ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് കുമ്മനം രാജശേഖരന് എന്നിവര്‍ പങ്കെടുക്കും.
നാലാം ദിവസം പാചക മത്സരവും ചക്ക മത്സരവും വേദിയില്‍ സംഘടിപ്പിക്കും. പാചക മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര് വിഭവങ്ങള്‍ തയ്യാറാക്കി രാവിലെ മുഖ്യവേദിയില്‍ എത്തിക്കണം. അവസാന റൗണ്ടില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ വേദിയില്‍ വച്ച് ഒരു വിഭവം ഉണ്ടാക്കിയതിനുശേഷം വിധികര്‍ത്താക്കള്‍ വിഭവങ്ങളുടെ ഗുണനിലവാരം അറിയിക്കുന്നതനുസരിച്ച് സമ്മാന വിതരണം നടക്കും.
ഏറ്റവും വലിയ ചക്ക കണ്ടെത്തുന്നതിനാണ് ചക്കമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 18 ാം തീയതി രാവിലെ 11.30 വരെ കര്‍ഷകര്‍ക്ക് മത്സരത്തിനായി ചക്ക എത്തിക്കാവുന്നതാണ്. ഏറ്റവും വലിയ ചക്കയുടെ ഉടമസ്ഥനായ കര്ഷകന് സര്‍ട്ടിഫിക്കറ്റും സമ്മാനവും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: