ന്യൂദല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. ജൂലൈ 31 നു മുമ്പ് അന്തിമ വോട്ടര്‍പട്ടിക തയാറാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിക്കും. തെരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡും ഉണ്ടാകും. ബീഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് നവംബറിലാണ്. കാലാവസ്ഥയും ആഘോഷങ്ങളും പരീക്ഷകളുമെല്ലാം കണക്കിലെടുത്തായിരിക്കും തീയതി പ്രഖ്യാപിക്കുക.
മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുവാനാണ് ആലോചന. പ്രശ്നബാധിത മേഖലകളില്‍ കേന്ദ്രസേനയെ നിയോഗിക്കും. 243 മണ്ഡലങ്ങലില്‍ 36 എണ്ണത്തില്‍ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ചെയ്യും. കൂടുതല്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ എത്തുന്നത് ഉറപ്പുവരുത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 52 ശതമാനമായിരുന്നു പോളിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: