തൃശൂര്‍: അധികാരത്തിലുള്ളവര്‍ കേരളത്തെ മതാടിസ്ഥാനത്തില്‍ വെച്ച് വീതം വെയ്ക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്ര സരംക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
വിദ്യാഭ്യാസ മേഖല മുസ്ലിം സമുദായം കൈയടക്കിയപ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ ക്രൈസ്തവ മേധാവിത്വമാണ്. ക്ഷേത്രങ്ങളിലുടെ സംഘടിച്ച് ഹൈന്ദവ മുന്നേറ്റം സൃഷ്ടിക്കാമെന്നും അതിലുടെ ഹിന്ദുക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്കെ വോട്ട് ചെയ്യുവെന്ന് പറയാന്‍ സാധിക്കണമെന്നും സ്വാമി പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ക്ഷേത്രധ്വംസനങ്ങള്ക്കെതിരെ പ്രതികരിക്കാന്‍ വിശ്വാസികള്‍ സജ്ജരാകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷത വഹിച്ചു. സംവിധായകന് മേജര്‍ രവി, പ്രൊഫ. വി.ടി.രമ, കദംബന്നമ്പൂതിരി, സ്വാമി ദര്ശനന്ദ സരസ്വതി,വി.കെ.വിശ്വനാഥന് എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് സ്വാഗതവും പി.ആര്. ഉണ്ണി നന്ദിയും പറഞ്ഞു. വൈകിട്ട് ശോഭയാത്രയില്‍ ആയിരങ്ങള്‍ അണി നിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: