അടിമാലി(ഇടുക്കി): കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ കരടിപ്പാറയ്ക്ക് സമീപം റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. സേലം ചിന്നമാരിയപ്പന് സ്ട്രീറ്റ് കണ്ണംകുറിച്ചി ഏര്‍ക്കാട് സ്വദേശികളായ മോഹനന് (52), ദാമോദര്‍(33) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. സേലത്തുനിന്നും മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
എതിര് ദിശിയില്‍ വന്ന ടെമ്പോട്രാവലറിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് മിനിബസ് അഞ്ഞൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ ബസ് ഡ്രൈവര്‍ ഗോപി, യാത്രക്കാരി ചെന്താമര എന്നിവരെ അടിമാലി മോര്‍ണിംങ് സ്റ്റാര്‍ ആശുപത്രിയിലും ജ്ഞാനസവിത, വൈഷ്ണവി,ജ്ഞാനസജീവ്, ശെല്‍വം, ശിവശക്തി എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയിലും ദിനകര്‍, മാലിനിയ, രാജ്പ്രിയ,ശിവകുമാര്‍, ചെന്താമണി, രാജ്കുമാര്,ശിവപ്രിയ,തലൈശെല്വി,രാജശേഖര്‍, ശ്രീരാം എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും അപകട നില തരണം ചെയ്തു. നിരവധി യാത്രക്കാര്‍ ബസില്‍ നിന്നും തെറിച്ചുവീണു. നിരവധി സാക്ഷ്യം വഹിച്ച സ്ഥലമാണ് കരടിപ്പാറ.
മിനിബസിന്റെ ഡ്രൈവര്‍ ഗോപി തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പരിക്ക് വകവയ്ക്കാതെ റോഡിലേക്ക് എത്തിയ ഗോപി അതുവഴി കടന്ന് വന്ന സ്വകാര്യ ബസ് കൈനീട്ടി നിര്‍ത്തിയാണ് അപകടവിവരം അറിയിച്ചത്. തുടര്‍ന്ന് മൂന്നാര്‍ ഡിവൈ.എസ്.പിയുടെയും മൂന്നാര്‍ ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലുള്ള സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. അതീവ ഗുരുതര സ്ഥിതിയിലായിരുന്ന മോഹനനെയും ദാമോദറിനെയും അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ഇവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് സേലത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ മൂന്നാറിലെത്തിയത്. രണ്ട് ദിവസം മൂന്നാറിലും പരിസര പ്രദേശങ്ങളിലും സഞ്ചരിച്ച് ഇന്നലെ രാവിലെ വീഗാലാന്റിലേക്ക് പോകുന്നതിനിയെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്നവരെല്ലാം ബന്ധുക്കളാണ്. മരിച്ച ദാമോദര്‍ സേലത്തെ തടിവ്യാപാരിയാണ്. ഇയാള്‍ അവിവാഹിതനാണ്. മരണമടഞ്ഞ മോഹനന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനാണ്. ഭാര്യ: ശിവശക്തി. മക്കള്‍: വൈഷ്ണവ്,വിഷ്ണുപ്രിയന്,വരുണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: