തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം ഉന്നതല യോഗം തള്ളി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയും ജെയ്ക്ക വായ്പ സ്വീകരിച്ചും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇ ശ്രീധരനും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും (ഡി.എം.ആര്.സി) പദ്ധതിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാമുണ്ടാകും.
പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്ന ആവശ്യം ആദ്യം മുതല്‍ ധനവകുപ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ പങ്കാളിത്തമുണ്ടായാല്‍ പദ്ധതിയില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ലെന്നു ശ്രീധരന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണു തിങ്കളാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം ധനവകുപ്പിന്റെ ആവശ്യം തള്ളിയത്.
ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനം മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും സ്വകാര്യപങ്കാളിത്തം വേണ്ടെന്ന ശ്രീധരന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നോട്ടുള്ള കാര്യങ്ങള്‍ ശ്രീധരനുമായി ആലോചിച്ചു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: