കറാച്ചി: കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു എന്ന വാദവുമായി പാക്കിസ്ഥാന് മുന്‍ പ്രസിഡന്റും കരസേന മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് രംഗത്ത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പരാജയം രുചിച്ചിരുന്നവെന്നും ഇന്ത്യയുടെ കഴുത്തിനു കുത്തിപിടിക്കുന്ന രീതിയിലായിരുന്നു പാക്കിസ്ഥാന് സൈന്യത്തിന്റെ പ്രതിരോധമെന്നും മുഷറഫ് പറയുന്നു. ഓള് പാക്കിസ്ഥാന് മുസ്ലിം ലീഗി (എപിഎംഎല്)ന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഷറഫ്.
സൈന്യത്തിനു പുറമെ അര്‍ധസൈനിക വിഭാഗത്തെയും പാക്കിസ്ഥാന് യുദ്ധത്തില്‍ അണിനിരത്തിയിരുന്നു. ഇവര്‍ ഇന്ത്യയെ നാലുവശങ്ങളില്‍ നിന്നും ആക്രമിച്ചു. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതോടെ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു.
1999 മേയ് മാസം നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം കാര്‍ഗിലിലേക്ക് നുഴഞ്ഞു കയറിയപ്പോഴാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായത്. പോരാട്ടം ജൂലൈ വരെ നീണ്ടു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: