സോള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണ കൊറിയയില്‍ എത്തി. രാവിലെ എട്ടു മണിയോടെ ദക്ഷിണ കൊറിയയില്‍ എത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
വിമാനത്താവളത്തില്‍ നിന്നും മോദി സോള്‍ യുദ്ധസ്മാരകത്തിലെത്തി
. ഇവിടെ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. കൊറിയ സര്‍വകലാശാലയും മോദി സന്ദര്‍ശിച്ചു.
കിഴക്കനേഷ്യന്‍ മേഖലയോടുള്ള നയം നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ സുപ്രധാന വിദേശനയം. എല്ലാ രാജ്യങ്ങള്‍ക്കും മുന്നില്‍ പ്രശ്നങ്ങളുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എല്ലാ പ്രശ്നങ്ങളില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയും.
ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വികസനം മാത്രമാണ്. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണം മാത്രമല്ല വികസനം. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. എല്ലാ വീടുകളിലും ശൗചലായം വേണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണെന്നും മോദി പറഞ്ഞു.
ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. കൊറിയയുടെ വികസന രീതികള്‍ ഇന്ത്യ കണ്ടുപഠിക്കണം. പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങിവരാന്‍ താല്പര്യം കാണിച്ചു തുടങ്ങി. വികസനകുതിപ്പില്‍ മുന്നേറുന്നതില്‍ ഇന്ത്യയെ തടാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യ ഉത്പാദന ഹബ് ആയി മാറണം. ലോകത്തെ മികച്ച സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയെ കുറിച്ച് ലോകരാഷ്ട്രങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറി. ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യമാറി. യുവാക്കളില്‍ സാങ്കേതിക വിദ്യയുടെ സ്വാധീനം വിശാലമാണ്. ഇന്ത്യയെ കൂടാതെയുള്ള ബ്രിക്സ് കൂട്ടായ്മയെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ കരുത്താര്‍ജിച്ചു
അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും സുപ്രധാനമാണ്. സാര്‍ക്ക് ചര്‍ച്ചകളില്‍ മനുഷ്യത്വം മുഖ്യ വിഷയമാകണം. നേപ്പാള്‍ ഭൂകമ്പത്തില്‍ നാം അകമഴിഞ്ഞു സഹായിച്ചു. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പ്രശ്നം നാം പരിഹരിച്ചു.
ഇന്ത്യ ബംഗ്ലാദേശ് ഭൂ അതിര്‍ത്തി കരാര്‍ പാസാക്കാന്‍ സഹായിച്ച എല്ലാ കക്ഷികളോടും നന്ദിയുണ്ട്. യെമനില്‍ കുടുങ്ങിയ നിരവധി പാകിസ്താനികളെ ഇന്ത്യ രക്ഷപ്പെടുത്തി. പാകിസ്താന് 11 ഇന്ത്യക്കാര്‍ക്കും രക്ഷകരായി. മനുഷ്യത്വത്തിന്റെ പേരില്‍ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ തെളിവാണിതെന്നും മോദി പറഞ്ഞു.
രണ്ടു ദിവസമാണ് മോദി കൊറിയയില്‍ തങ്ങുക. നിരവധി വാണിജ്യപ്രതിരോധ കരാറുകളിലും സന്ദര്‍ശനത്തിനിടെ ഒപ്പുവയ്ക്കും. മെയ് 14നാണ് മോദിയുടെ ത്രിരാഷ്ട്ര പര്യടനം ആരംഭിച്ചത്. ചൈനയും മംഗോളിയയും സന്ദര്‍ശിച്ച ശേഷമാണ് മോദി ദക്ഷിണ കൊറിയയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: