ന്യൂദല്‍ഹി: ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടോയെന്ന് അറിയാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മകള്‍ നേരിട്ടേത്തി പരിശോധന. ഇവര്‍ കൈക്കൂലി വാഗ്ദാനം ചെയ്തിട്ടും ഉദ്യോഗസ്ഥന് വാങ്ങിയില്ല.
ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടിയാണ് കേജ്രിവാളിന്റെ മകള്‍ താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ ആര്.ടി ഓഫീസിലെത്തിയത്. എന്നാല്‍, ആവശ്യമായ രേഖകകളില്‍ ഒരെണ്ണം തന്റെ കൈവശമില്ലെന്ന് മകള്‍ പറഞ്ഞു. ലൈസന്‍സ് അത്യവശ്യമായതിനാല് കൈക്കൂലി നല്കാന് ഒരുക്കമാണെന്ന് പെണ്‍കുട്ടി അറിയിച്ചു.
എന്നാല്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥന് ആദ്യം ശ്രദ്ധിച്ചത്. കൈക്കൂലി നല്കാന് തയ്യാറാണെന്ന് ആവര്‍ത്തിച്ചുവെങ്കിലും ഉദ്യോഗസ്ഥന് വഴങ്ങിയില്ല. പിന്നീട് രേഖകള്‍ ഹാജരാക്കിയതോടെ മുഖ്യമന്ത്രിയുടെ മകളാണെന്ന് തിരിച്ചറിഞ്ഞ് അവര്‍ നടപടികള്‍ വേഗത്തിലാക്കിയെന്ന് കെജ്രിവാള് പറഞ്ഞു.
എ.എ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഴിമതി 70 മുതല്‍ 80 ശതമാനം വരെ കുറഞ്ഞു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് കേജ്രിവാള് ചൂണ്ടിക്കാട്ടി.അഴിമതിയെ കുറിച്ച് അറിയിക്കാന്‍ 1031 എന്ന ടോള്‍ ഫ്രീ നന്പര് എ.എ.പി നടപ്പിലാക്കിയിരുന്നു. ഇതിനോടകം തന്നെ 1.25 ലക്ഷം പരാതികളാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: