ജക്കാര്‍ത്ത: മ്യാന്മറില്നിന്നും ബംഗ്ലാദേശില്‍നിന്നും ബോട്ടില്‍ ഇന്തോനേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ ഭക്ഷണത്തിനു വേണ്ടിയുള്ള സംഘര്‍ഷത്തിനിടെ മരിച്ചെന്ന് റിപ്പോര്‍ട്ട്.
100 പേര് മരിച്ചെന്നാണ് രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ബോട്ടിലെ സ്ഥിതി അതിദയനീയമെന്നും റിപ്പോര്‍ട്ട് തുടരുന്നു.
എഴുന്നൂറിലധികം അഭയാര്‍ഥികളാണ് ഇന്തോനേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവരെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ലങ്സ തുറമുഖത്തിനു പുറംകടലിലാണ് ബോട്ട് നങ്കൂരമിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: