ആലപ്പുഴ: സംസ്ഥാനത്തെ അഴിമതിയെ കുറിച്ചു കഴിഞ്ഞ ദിവസത്തെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി രംഗത്ത്. അഴിമതിയെ കുറിച്ച് താന്‍ പറഞ്ഞത് പൊതുവായ കാര്യങ്ങളാണ്.
ഏതെങ്കിലും മേഖലയേയോ വ്യക്തിയേയോ ഉദ്ദേശിച്ചുള്ളതല്ല തന്റെ പരാമര്‍ശം. അതിന്മേല് കൂടുതല്‍ വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും എ കെ ആന്റണി ആലപ്പുഴയില്‍ പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്നും കാശു കൊടുക്കാതെ ഒരു കാര്യവും സാധിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നുമായിരുന്നു എ.കെ ആന്റണി കഴിഞ്ഞദിവസം ആരോപിച്ചത്.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന് സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ആന്റണിയുടെ പ്രസ്താവനയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്ന് വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: