കാസര്‍ഗോഡ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന് അമ്മയെ കുത്തിക്കൊന്നു. കാസര്‍ഗോഡ് കുമ്പളയില്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു കൊലപാതകം. കുമ്പള ചൗക്കി ആസാദ് നഗറിലെ പത്മാവതിയാണ് കൊല്ലപ്പെട്ടത്. പത്മാവതിയുടെ മകന് അനില്‍ കുമാറാണ് കൊലപാതകം നടത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്മാവതി വൈകിട്ട് നാല് മണിയോടെ മരിച്ചു. സ്വത്ത് വീതം വച്ച് തരുന്നില്ലെന്ന് പരാതിപ്പെട്ട് ഇയാള്‍ നേരത്തെ കാസര്‍ഗോഡ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് 50 സെന്റ് സ്ഥലത്തില്‍ നിന്ന് പകുതി ഭാഗിച്ച് നല്‍കാമെന്ന് പത്മാവതി സമ്മതിച്ചിരുന്നു.
എന്നാല്‍ അനില്‍ കുമാറിന് ഇത് സ്വീകാര്യമായില്ല. ഈ തര്‍ക്കത്തിനൊടുവിലാണ് അനില്‍ കുമാര്‍ അമ്മയെ കൊലപ്പെടുത്തിയത്. അനിത എന്നൊരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. സ്വത്തിനെച്ചൊല്ലി അനിലിന്റെ വഴക്ക് സഹിക്കാതാകുമ്പോള്‍ പത്മാവതി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് മാറിത്താമസിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: