ജനീവ: എല്ലാപ്രായത്തിലുമുള്ളവര്ക്ക് സാര്‍വ്വത്രികമായ ആരോഗ്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. ഇതിനായി ചെറിയ നിക്ഷേപം ഭാവിയില്‍ നടത്തും.ജനീവയില്നടന്ന കോമണ്‍വെല്‍ത്ത് ആരോഗ്യമന്ത്രിമാരുടെ 68-ാമത് വോള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു നദ്ദ.
സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഗുണമുള്ളതും താങ്ങാവുന്നതുമായ ഒരു മാര്‍ഗ്ഗരേഖ ഭാരതം തയ്യാറാക്കിയിട്ടുണ്ട്. അസംഘടിത തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നതിനായി നടപടികളായിട്ടുണ്ട്. സംഘടിത തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളുണ്ട്. സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് ശക്തമായ നേട്ടം രാജ്യത്തുണ്ടാക്കിയിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് ഇപ്പോള്‍ രാജ്യത്തെ ജനസംഖ്യയില്‍ ചെറിയ ഒരു ശതമാനത്തിന് മാത്രമെയുള്ളു. ഇത് വ്യാപകമാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഭാരതത്തിലെ ജനസംഖ്യയില്‍ 66 ശതമാനം യുവാക്കളാണ്. 35 വയസ്സില്‍ താഴെയുള്ളവരുടെ സംഖ്യയാണിത്. പ്രായമായവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ 21 സംസ്ഥാനങ്ങളിലെ 100 ജില്ലകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ ആരോഗ്യസംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഒമ്പത് ലക്ഷം സംയോജിത ആരോഗ്യ സേവകര്‍ രാജ്യത്തുണ്ട്. ഗ്രാമീണ മെഡിക്കല്‍ സേവനം, നഴ്സുമാര്‍, കുടുംബ ആരോഗ്യ സേവകര്‍ തുടങ്ങി ആവശ്യത്തിനനുസരിച്ച് സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്.
അത്യാന്താപേക്ഷിത സാഹചര്യങ്ങള്‍ക്കായി 14000 ആംബുലന്‍സുകള്‍ പൊതു നിക്ഷേപത്തിലുണ്ട്. സൗജന്യമായി വിളിക്കാവുന്ന ഒരു ലക്ഷം കാളുകള്‍ ഇന്നുണ്ട്. ജൂണ്‍ 21 യോഗാ ദിനമായി ആചരിക്കാന്‍ യുഎന്‍ അസംബ്ലി തയ്യാറായിതില് സന്തോഷമുണ്ടെന്നും നദ്ദ പറഞ്ഞു. 177 രാജ്യങ്ങളാണ് ഭാരതത്തിന്റെ ഈ ആവശ്യത്തെ പിന്താങ്ങിയത്. കഴിഞ്ഞ സപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചത്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസവും പരിശീലനവും നല്കുന്നതില് ഭാരതം സൗകര്യമൊരുക്കുമെന്നും നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: