ന്യൂദല്‍ഹി: ദല്‍ഹി ആക്ടിംങ് ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് എഎപി സര്‍ക്കാരിന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ രൂക്ഷവിമര്‍ശനം. കഴിഞ്ഞദിവസം ആക്ടിങ് ചീഫ് സെക്രട്ടറിയായി അസം സ്വദേശിയായ ശകുന്തള ഗാംലിനെ നിയമിച്ചുകൊണ്ട് ദല്‍ഹി ഗവര്‍ണര്‍ ഉത്തരവിറക്കിയതിനെതിരെ കേജ്രിവാള് രംഗതെത്തിയിരുന്നു. ചീഫ് സെക്രട്ടറി പദവി വഹിക്കാന്‍ ഗാംലിന് പ്രാപ്തിയില്ലെന്നും നിയമവിരുദ്ധമായാണ് നിയമനം നടത്തുന്നതെന്നും എഎപി സര്‍ക്കാര്‍ ആരോപിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനത്തു നിന്നുള്ള വനിതാ ഐഎസ് ഉദ്യോഗസ്ഥയായ ഗാംലിന് കഴിവില്ലെന്നുപറഞ്ഞ് എഎപി സര്‍ക്കാര്‍ സ്വഭാവഹത്യ ചെയ്യുകയാണ്. ഇത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ അപമാനിക്കുന്നതിനുതുല്യമാണെന്നും റിജിജു കുറ്റപ്പെടുത്തി. കേജ്രിവാള് സര്‍ക്കാര്‍ ഗാംലിനെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണ്.
ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കേണ്ടതാണ്. അതേസമയം,കേന്ദ്രസര്‍ക്കാര്‍ എഎപി ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കേജ്രിവാള് കുറ്റപ്പെടുത്തി. എന്നാല്‍ ദല്‍ഹി കേന്ദ്രഭരണപ്രദേശമാണ്. അവിടെ മറ്റു സംസ്ഥാന സര്ക്കാരുകള്ക്കുള്ളതുപോലെയുള്ള ഭരണ സ്വാതന്ത്ര്യം ദല്‍ഹി സര്‍ക്കാരിനില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഇവിടെ ഭരിക്കുന്നത്. ജനാധിപത്യഭരണസംവിധാനത്തിന്റെ ഭാഗമായാണ് രാജ്യത്ത് സര്‍ക്കാരുകള്‍ നിലകൊള്ളുന്നത്.
ഭരഘടന അനുശാസിക്കുന്ന നിയമപ്രകാരമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രത്തിനു സാധിക്കില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: