കോട്ടയം: പട്ടികജാതി, വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലപ്സം ഗ്രാന്റ് മിനിമം 1000 രൂപയാക്കണമെന്ന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ നീതി കര്‍മ്മ സമിതി നേതൃയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, മേശ, കസേര, ടേബിള്‍ ലാംപ് എന്നീ ആനുകൂല്യങ്ങള്‍ നല്കുന്ന സര്‍ക്കാര്‍ കാലങ്ങളായി തുച്ഛമായ തുകയാണ് പട്ടികജാതി,വര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുന്നത്. ഇത് തികഞ്ഞ അവഹേളനവും മതവിവേചനവുമാണ്.
വ്യാജസര്‍ട്ടിഫിക്കറ്റിലൂടെ പിഎസ്സി നിയമനം നേടിയവരെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി നിയമനം നേടിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 29നും പട്ടികജാതി വര്‍ഗ്ഗ ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവളപത്രമിറക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 24നും സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണയും ഉപവാസസമരവും സംഘടിപ്പിക്കും.
സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പൊതുശ്മശാനം സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ പട്ടികജാതി,വര്‍ഗ്ഗ എംഎല്‍എമാര്‍ക്കും നിവേദനം നല്‍കും.
പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് രൂപംനല്കാന് ജൂണ്‍ 28ന് ആറന്മുളയില് സമരപ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിക്കും.തീരദേശത്ത് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മതസംഘാടകര് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ തീരദേശം കേന്ദ്രീകരിച്ച് തീരദേശ ജാഗ്രതാസദസ്സുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ സംഘടിപ്പിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ സമുദായ പ്രവര്‍ത്തന പാരമ്പര്യവും കൂറും ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് മുന്നണി നേതാക്കള്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും സമ്മേളനം തീരുമാനിച്ചു.
സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ്, ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംഘടനാ സെക്രട്ടറി സി. ബാബു, സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, വൈസ് പ്രസിഡന്റുമാരായ തഴവ സഹദേവന്, കല്ലറ പ്രശാന്ത്, അഡ്വ. പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: