തൊഴില്‍ദാതാക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടൂ, എ.പി.ജെ. അബ്ദുള്‍ കലാം എന്ന ദീര്‍ഘദൃഷ്ടിയായ രാഷ്ട്രസ്നേഹി ഈ അടുത്തയിടെ ഒരു പൊതുചടങ്ങില്‍ പറഞ്ഞു ‘ഭാരതത്തിന് ആവശ്യം തൊഴില്‍ തേടി അലയുന്നവരെ അല്ല തൊഴില്‍ ദാതാക്കളെയാണ് എന്ന്. കയറ്റുമതിയും കച്ചവടവും കൊണ്ട് അതിസമ്പന്നമായിരുന്ന, കൃഷികൊണ്ട് പൊന്നുവിളയിച്ച ഭാരതത്തെ ഇന്ന് ഇറക്കുമതി സംസ്കാരത്തിലേയ്ക്ക് എത്തിച്ചത്.
തൊഴില്‍തേടുന്ന അഭയാര്ത്ഥികളെപോലെയുള്ള പ്രവാസികളാക്കി മാറ്റിയത് ഈ രാജ്യം ഭരിച്ചുമുടിച്ച കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ദുഷ്ടശക്തികളാണ്.
അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇന്ന് അതിസമ്പന്നം ആയതിനു കാരണം. അവിടെ അംബാനി, അദാനിമാരെപ്പോലുള്ള ആയിരക്കണക്കിന് തൊഴില്‍ദാതാക്കളെ ആ രാജ്യത്തെ സര്‍ക്കാരുകള്‍ എല്ലാ സഹായവും ചെയ്തു വ്യവസായങ്ങള്‍ വളരാന്‍ അനുവദിച്ചതുകൊണ്ടാണ്. നമ്മുടെ മെയ്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിക്ക് കോര്‍പ്പറേറ്റുകള്‍ വലിയ ഒരു പങ്കാണ് വഹിക്കുന്നത് , ചൈനീസ് ഷോപ്പുകള്‍ ഭാരതത്തില്‍ കാണുന്നപോലെ നമ്മുടെ ഷോപ്പൂകള്‍ ലോകത്തില്‍ എല്ലായിടത്തും വരണം. മാറ്റം ആഗ്രഹിക്കുമ്പോള്‍ ആദ്യം മാറേണ്ടത് മനസുകളാണ്. അല്ലാതെ നമുക്ക് മാറാന്‍ സാധിക്കില്ല. മാറുന്ന ഒരുനല്ല ഭാരതത്തിനായി മാറി ചിന്തിക്കണം നമ്മള്.
സുരേഷ് നായിക്
ലോകത്തിലെ സമസ്ത ജീവജാലങ്ങള്‍ക്കും സുഖം ഭവിക്കട്ടെ എന്ന വാക്കുകള്‍ മാത്രം മതി ഭാരതം മാനവികതയുടെ രാജ്യമെന്ന് പറയാന്‍.
രതീഷ് പി. വടകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: