കൊച്ചി: ലൗ ജിഹാദിനിരയായി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. കൊലപാതകമാണെന്ന് വ്യാപക ആക്ഷേപം ഉയരുമ്പോഴും സാഹചര്യത്തെളിവുകള്‍ കണക്കിലെടുക്കാതെ ആത്മഹത്യയാണെന്ന് പോലീസ് വിശദീകരിക്കുന്നത് ഇതിന്റെ ഭാഗമായാണ്.
സംഭവത്തില്‍ ആരോപണ വിധേയനായ പോപ്പുലര്‍ ഫ്രണ്ടുകാരനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്ത് വിഷയം അവസാനിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. എറണാകുളം മഹാരാജാസ് കോളേജിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി അനുജ (23)യെ ആണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തോളമായി പോപ്പുലര്‍ ഫ്രണ്ടുകാരനും കൊലക്കേസ് പ്രതിയുമായ ഖാലിമി (30) നൊപ്പം കളമശ്ശേരി ഉണിച്ചിറ പുലിമുഗള്‍ റോഡിലെ വാടക വീട്ടിലായിരുന്നു അനുജയുടെ താമസം.
ഇന്നലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പറയുമ്പോഴും സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലീസിനാകുന്നില്ല. മുടി പറ്റെ വെട്ടിയ നിലയിലാണ് അനുജയുടെ മൃതദേഹം കണ്ടെത്തിയത്. അനുജ ആവശ്യപ്പെട്ടത് പ്രകാരം താന്‍ തന്നെയാണ് മുടി മുറിച്ചതെന്ന് ഖാലിം പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ എന്തിനാണ് മുടി മുറിച്ചതെന്നത് സംബന്ധിച്ച് ഇപ്പോഴും പോലീസിന് ഉത്തരമില്ല. ഖാലിമിന്റെ സാമ്പത്തിക ഇടപാടുകള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവ സംബന്ധിച്ചും ഇതുവരെ പോലീസ് അന്വേഷണം നടത്തിയിട്ടില്ല. സമ്മര്‍ദ്ദത്തിന് വഴങ്ങി തിടുക്കപ്പെട്ട് കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: