ബൊഗോട്ട: വടക്കുപടിഞ്ഞാറന്‍ കൊളംബിയയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 56 ആയി. മണ്ണിടിച്ചിലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സല്ഗാര് മുനിസിപ്പല്‍ മേഖലയിലാണു കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണു ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ഏജന്‍സിയുടെ വക്താവ് ഐനസ് കാര്‍ഡോണ മാധ്യമങ്ങളോടു പറഞ്ഞത്.
ശക്തമായി മഴ പെയ്യുന്നതു മൂലം മണ്ണും ചെളിയും നിറഞ്ഞ വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുര്‍ഘടമാക്കുന്നു.
അപകടത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി അവര്ക്കൊപ്പമുണ്ടെന്നു പ്രസിഡന്റ് ജുവാന്‍ മാനുവേല്‍ സാന്തോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: