തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അകമ്പടി പോയ വാഹനത്തില്‍ നിന്ന് പുകയും പൊട്ടിത്തെറിയും ഉണ്ടായി. ഇതേ തുടര്‍ന്ന് അമിത് ഷായുടെ സുരക്ഷാചുമതല ഉണ്ടായിരുന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ അധികൃതര്‍ ശാസിച്ചു.
രാവിലെ വിമാനത്താവളത്തില്‍ നിന്ന് അമിത് ഷായ്ക്ക് അകമ്പടി പോയ ടവേര വാഹനത്തിലാണ് പുകയും പൊട്ടിത്തെറിയും കണ്ടത്. വിമാനത്താവളത്തില്‍ നിന്ന് തൈക്കാട് ഗസ്റ്റ് ഹൗസ് വരെ വാഹനത്തിന്റെ ബോണറ്റ് തുറന്ന് വെച്ചാണ് ഓടിച്ചത്. ഗസ്റ്റ് ഹൗസിലെത്തിയ ശേഷവും വാഹനത്തിന്റെ എന്‍ജിനില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് മറ്റൊരു വാഹനമെത്തിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് തന്നെ തകരാര്‍ ബോധ്യപ്പെട്ടിട്ടും പകരം വാഹനമെത്തിക്കാന്‍ വൈകിയതും പോലീസിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഐപി സുരക്ഷയ്ക്ക് സാധാരണ പകരം വാഹനം സജ്ജമാക്കി നിര്‍ത്താറുള്ളതാണ്. എന്നാല്‍ ഇവിടെ അതും പോലീസ് തയ്യാറാക്കിയിരുന്നില്ല.
നേരത്തെ പലപ്പോഴും ഇതുപോലെ വിഐപി സുരക്ഷയില്‍ കേരള പോലീസ് വരുത്തുന്ന വീഴ്ച ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വിഐപികളുടെ വാഹനവ്യൂഹത്തിനെ വഴിതെറ്റിച്ച ചരിത്രം പോലും സംസ്ഥാന പോലീസിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: