കോഴിക്കോട്: എംഎല്‍എയും മുന്‍ വ്യവസായവകുപ്പു മന്ത്രിയുമായ എളമരം കരീമിന് വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന് പണം നല്‍കിയെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയമില്ലെന്നായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജേഷിന്റെ മറുപടി.
കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന പോസ്റ്ററില്‍ ഡിവൈഎഫ്ഐ മാര്‍ച്ചിന്റെ ചിത്രം ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി നില്ക്കുന്ന പ്രവര്‍ത്തകരെ നേരിടുന്ന പോലീസുകാരന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
മോര്‍ഫ് ചെയ്ത ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന്റെ എറ്റവും വലിയ ഉദാഹരണമാണിതെന്നും രാജേഷ് പറഞ്ഞു. ഭരണത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണമെന്നും ജനവഞ്ചനയുടെ നാലാം വാര്‍ഷികമാണ് യുഡിഎഫ് ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: എളമരം കരീം
കോഴിക്കോട്: മലബാര്‍ സിമന്റ്സ് മുന്‍ എംഡിയുടെ രഹസ്യമൊഴിയെന്ന പേരില്‍ ചില മാധ്യമങ്ങള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എളമരം കരീം എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.
അഴിമതിക്കേസുകളില്‍പെട്ട് ആടിയുലയുന്ന യുഡിഎഫിനെ രക്ഷിക്കാന്‍ ആസൂത്രണം ചെയ്ത തിരക്കഥയാണിത്. വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ചാനലുകാര്‍ക്ക് കമ്പനിക്കുള്ളില്‍ കയറിനിന്ന് പ്രതേ്യക വാര്‍ത്താപരിപാടി അവതരിപ്പിക്കാന്‍ സാധിച്ചതും സര്‍ക്കാരിന്റെ അറിവോടെയാണെന്നതിന്റെ തെളിവാണെന്നും കരീം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: