കൊച്ചി: ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ കേരളത്തേയും നവോത്ഥാനത്തിലേക്ക് നയിച്ചത് ശ്രീരാമകൃഷ്ണ വിവേകാനന്ദ സാഹിത്യമാണെന്ന് പ്രശസ്ത സാഹിത്യകാരന് മാടമ്പ് കുഞ്ഞുകുട്ടന് അഭിപ്രായപ്പെട്ടു. ക്ഷേത്രപ്രവേശന വിളംബരം പോലുള്ളവ ഉണ്ടായത് ഇത്തരം സാഹിത്യങ്ങളുടെ സ്വാധീനഫലമായിട്ടാണ്.
ഭ്രാന്താലയമായിരുന്ന കേരളം തീര്‍ത്ഥാടന കേന്ദ്രമാകുന്നതിന്റെ തുടക്കമായിരുന്നു അത്. എന്നാല്‍ പിന്നീട് ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിന്റെ സ്വാധീനം കുറയുകയായിരുന്നു.
രാജീവ് ഇരിങ്ങാലക്കുട രചിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യം മലയാളത്തില്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ അക്കാദമി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്വാമി നന്ദാത്മജനാനന്ദ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ.എസ്.കെ.വസന്തന്, അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: