തൊടുപുഴ : മറയൂരില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദന ലേലം ഇന്ന് തുടങ്ങും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എംഎസ്റ്റിസിയാണ് ഓണ്‍ലൈന്‍ ചന്ദന ലേലം നടത്തുന്നത്. ലേലത്തില്‍ 4 ഓക്ഷനുകളിലായി 59.25 ടണ്‍ ചന്ദനമാണ് വില്‍പ്പനക്കായി വച്ചിരിക്കുന്നതെന്ന് മറയൂര്‍ ഡിഎഫ്ഒ സാബി വര്‍ഗീസ് ജന്മഭൂമിയോട് പറഞ്ഞു.
ഇന്നും നാളെയുമായി, രാവിലെ 10 മണിക്കും ഉച്ചകഴിഞ്ഞ് 2 മണിക്കുമാണ് ലേലം ആരംഭിക്കുന്നത്്. ഇന്ന് രാവിലെ 17.78 ടണ്‍ ചന്ദനവും ഉച്ചകഴിഞ്ഞ് 12.37 ടണ്ണും, നാളെ രാവിലെ 14.43 ടണ്ണും ഉച്ചകഴിഞ്ഞ് 14.65 ടണ്ണുമാണ് ലേലം ചെയ്യുന്നത്്. ലേലം മുറുകുന്നതിനനുസരിച്ച് ലേലത്തിന്റെ സമയം നീളും.
ലേലത്തില്‍ കൂടുതലുള്ളത് ക്ലാസ് 6 വിഭാഗത്തില്‍പെട്ട ‘ഭദ്രതാദ് ആണ്, 14.5 ടണ്‍. 14 ക്ലാസുകളായാണ് ചന്ദനം തിരിച്ചിരിക്കുന്നത്. ഇതില്‍ ക്ലാസ് 4 വിഭാഗം മുതല്‍ 14 വരെയുള്ളവയാണ് മറയൂരില്‍ ഒരുക്കിയിരിക്കുന്നത്.
www.mstcecommerc-e.com എന്ന വെബ്സൈറ്റില്‍ നേരിട്ട് ലോഗിന്‍ ചെയ്തോ h-ttp://www.mstcecommerc-e.com/auctionhome/kfd/in-dex.jsp എന്ന ലിങ്ക് വഴിയോ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ എവിടെയിരുന്നും ലേലത്തില്‍ പങ്കെടുക്കാം. ഓരോ ഓക്ഷനും 50,000 രൂപ ഇഎംഡി അടച്ചെങ്കില്‍ മാത്രമേ പങ്കെടുക്കാനാകൂ. ലേലം ആരംഭിക്കുമ്പോള്‍ മാത്രമാണ് ഓരോ ക്ലാസിന്റെയും വില സ്ക്രീനില്‍ തെളിയുക.18 കമ്പനികളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മത്സരം കടുത്താല്‍ ലേലത്തില്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: