തിരുവനന്തപുരം: കോരിച്ചൊരിയുന്ന മഴയത്ത് മാതൃകയായി ബിജെപി പ്രവര്‍ത്തകരുടെ സ്വച്ഛ് ഭാരത്. ബിജെപി ഇന്നലെ നടത്തിയ ഉപരോധ സമരത്തെതുടര്‍ന്ന് സെക്രട്ടേറിയറ്റ് വീഥിയിലുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്താണ് ബിജെപി പ്രവര്‍ത്തകര്‍ സ്ഥിരം സമരക്കാര്‍ക്ക് മാതൃക കാട്ടിയത്.
ഉപരോധ സമരം സമാപിച്ച ഉടനെ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.
ഉപരോധം കഴിഞ്ഞ ദിവസം രാത്രിയില്‍ തുടങ്ങിയതിനാല്‍ രാത്രിയിലും രാവിലെയുമായി കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കുടിവെള്ളകുപ്പികളും റോഡില്‍ കിടക്കുകയായിരുന്നു. മഴകൂടിയായതോടെ ഭക്ഷണ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് ഉണ്ടായ വൃത്തിഹീനമായ സാഹചര്യം പ്രവര്‍ത്തകര്‍ സ്വച്ഛ് ഭാരതിലൂടെ മാറ്റിയെടുത്തു. പതാകകള്‍ കെട്ടിയ കമ്പും ഫ്ളക്സുകളും ഉള്‍പ്പെടെ ഉപരോധത്തെ തുടര്‍ന്ന് ഉണ്ടായ മാലിന്യങ്ങള്‍ പൂണ്ണമായും നീക്കം ചെയ്ത ശേഷമായിരുന്നു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പരിസരം വിട്ടുപോയത്.
പ്രവര്‍ത്തകരോടൊപ്പം മുതിര്‍ന്ന നേതാക്കളും ശുചീകരണപ്രവര്‍ത്തനത്തിന് രംഗത്തിറിങ്ങി.
സ്ഥിരം സമരങ്ങള്‍ നടക്കാറുള്ള സെക്രട്ടേറിയറ്റ് പരിസരത്ത് വിവധ രാഷ്ട്രീയ കഷികളുടെ പ്രതിഷേധ സമരങ്ങള്‍ക്കു ശേഷം മാലിന്യം കുന്നുകൂടി കിടക്കുക പതിവാണ്. കൊടികള്‍ കെട്ടിയ കമ്പുകള്‍, കുപ്പിവെള്ളകുപ്പികള്, പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ തുടങ്ങി മാലിന്യ കൂമ്പാരമായി മാറാറുണ്ട് സെക്രട്ടേറിയറ്റിനു മുന്നിലെ പ്രധാന റോഡ്. എന്നാല്‍ ബിജെപിയുടെ സമരം കഴിഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ നിരത്ത് ഏറ്റവും വൃത്തിയുള്ളതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: