തിരുവനന്തപുരം : ഇതിനോടകം ഓടിത്തുടങ്ങേണ്ട കൊച്ചി മെട്രോ അനന്തമായി നീണ്ടുപോകുന്നതിന് കാരണക്കാര്‍ അഴിമതിപ്പണത്തില്‍ കണ്ണുംനട്ടിരിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും യുഡിഎഫുകാരുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. ഇക്കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും വി.എസ്. പറഞ്ഞു.
മുന്‍ നിശ്ചയപ്രകാരം കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതിനായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലത്ത് തന്നെ ടോം ജോസ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അട്ടിമറി ശ്രമം ആരംഭിക്കുകയായിരുന്നു.
കേരളത്തിലെ പ്രതിപക്ഷം ഉള്‍പ്പെടെയുളളവര്‍ നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ചതുകൊണ്ട് മാത്രമാണ് ഇ. ശ്രീധരനെ മുന്‍നിര്‍ത്തി കൊച്ചിന് മെട്രോ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. സമാന അവസ്ഥയാണ് തിരുവനന്തപുരം-കൊച്ചി ലൈറ്റ് മെട്രോ പദ്ധതിക്കും. പ്രതിപക്ഷം ഈ പദ്ധതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടും യുഡിഎഫ് സര്‍ക്കാര്‍ അഴിമതി നടത്താന്‍ പദ്ധതികള്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം വെച്ച് അഴിമതിപ്പണം എണ്ണുന്നത് ഹരമാക്കി മാറ്റിയ ധനമന്ത്രിയുടെ വകുപ്പാണ് ഉമ്മന്‍ചാണ്ടിയുടെ ഒത്താശയോടെ ഏറ്റവും ഒടുവില്‍ ഈ രണ്ട് പദ്ധതികളും അട്ടിമറിച്ചത്. പ്രതിപക്ഷവും മാധ്യമങ്ങളും ജനങ്ങളും ഈ കൊളളയ്ക്കെതിരെ അണിനിരന്നതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ പദ്ധതി നടത്തിപ്പ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനമായത്. പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിട്ടും അഴിമതിക്ക് വേണ്ടി മെട്രോ പദ്ധതികള്‍ അനന്തമായി നീട്ടുന്ന സര്‍ക്കാരിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും വി.എസ്. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: