ലക്നൗ: ഇന്ത്യ- പാക്കിസ്ഥാന് ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര സംബന്ധിച്ച് തീരുമാനം ജൂണ്‍ 15ന് ശേഷമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമ്പര യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ട്. നല്ല സൗഹൃദത്തിനും ബന്ധത്തിനും ഇന്ത്യ- പാക് ക്രിക്കറ്റ് നടക്കണമെന്ന് കേന്ദ്രകായിക മന്ത്രി സര്‍ബാനന്ദ് സോണോവാള്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ദുബായ് വേദിയാക്കി പരമ്പര നടത്താമെന്ന നിര്‍ദേശമാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മുന്നില്‍വച്ചിരിക്കുന്നത്. പക്ഷേ, അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുന്‍പ് ബിസിസിഐയും പിസിബിയും തമ്മിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ തുടരുന്നു, അനുരാഗ് പറഞ്ഞു.
ബിസിസിഐ അനുമതി ലഭിച്ചതിനുശേഷം, പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
ചോര്‍ന്ന കത്തിന് തക്കതായ മറുപടി കൊടുത്തുകഴിഞ്ഞു. വാതുവയ്പ്പുകാരെന്നു സംശയമുള്ളവരുടെ ബിസിസിഐ പട്ടികയ്ക്കായി ഇപ്പോഴും കാക്കുന്നു, തനിക്ക് ഒത്തുകളിക്കാരുമായി ബന്ധമുണ്ടെന്ന ആരോപണത്തെപ്പറ്റിയുള്ള ചോദ്യത്തോട് അനുരാഗ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: