കൊച്ചി: ലൗ ജിഹാദിനിരയായ വിദ്യാര്‍ത്ഥിനി അനൂജയുടെ മരണം കൊലപാതകം തന്നെയെന്ന് രഹസ്യാന്വേഷണ വിഭാഗം. എന്നാല്‍ ലോക്കല്‍ പോലീസ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ തയ്യാറാകുന്നില്ല. ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് പ്രതി ഖലീല്‍ തങ്ങള്‍ എന്ന ഖാലിമിനെ അറസ്റ്റുചെയ്തിട്ടുള്ളത്. പോലീസില്‍ ഇതുസംബന്ധിച്ച് കടുത്ത ഭിന്നത ഉണ്ടായിട്ടുണ്ട്. കേസന്വേഷിച്ച ലോക്കല്‍ പോലീസില്‍ ചിലര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
മതപരിവര്‍ത്തനത്തിനുവേണ്ടി പെണ്‍കുട്ടിക്കുമേല്‍ കനത്ത സമ്മര്‍ദ്ദമാണുണ്ടായിരുന്നത്. മരിക്കുന്നതിന് ഒരാഴ്ച മുന്‍പും താന്‍ മതം മാറാന്‍ തയ്യാറല്ലെന്നും ഇക്കാര്യം പറഞ്ഞ് ഒരു പക്ഷേ അവന് തന്നെക്കൊല്ലുമെന്നും പെണ്‍കുട്ടി അമ്മയോടും അടുത്ത ചില കൂട്ടുകാരോടും വെളിപ്പെടുത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്.
പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായും സൂചനയുണ്ട്. ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ട കൊലപാതകമാണിതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. പ്രതികളുടെ എണ്ണം അഞ്ചോ ആറോ വരെയാകാം. കൊലപാതകം നടന്ന വീടിന്റെ അടുക്കളയില്‍ നിന്ന് മദ്യപിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആറോളം ഗ്ളാസ്സുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വെളളിയാഴ്ച വൈകിട്ട് ആറരയോടെ മരണം നടന്നതായാണ് പോലീസ് പറയുന്നത്. എന്നാല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. അതും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരുമില്ലാതെ. പിന്നീട് നാട്ടുകാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെയാണ് സബ് കളക്ടറും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. ഈ സമയത്തിനിടയില്‍ കേസ് ഒതുക്കുന്നതിനാവശ്യമായ ചരടുവലികള്‍ നടന്നതായാണ് സൂചന. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘത്തിന്റെ പെരുമാറ്റവും സംശയമുണര്‍ത്തുന്നതായിരുന്നു.
മൃതദേഹത്തിനു സമീപം തറയില്‍ ഉണ്ടായിരുന്ന കൈയുറകള്‍ പോലീസ് എടുത്തുമാറ്റി. ഇതിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച ഒരു റിപ്പോര്‍ട്ടറെ ഈ പോലീസുകാരന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതൊന്നും പത്രത്തില്‍ കൊടുക്കാന്‍ നില്‍ക്കണ്ട എന്നായിരുന്നു ഭീഷണി.
ആദ്യമെത്തിയ പോലീസ് സംഘം മൃതദേഹം പരിശോധിക്കുന്നതിന് മുന്‍പ് തന്നെ ഇത് ആത്മഹത്യയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്. കൊലപാതകം നടക്കുന്നതിന് തലേന്ന് നാലഞ്ചുപേര് ഈ വീട്ടില്‍ എത്തിയിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഇത് ആരൊക്കെയാണെന്ന് പോലീസ് അന്വേഷിച്ചിട്ടില്ല. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരന് എന്നാണ് ഖാലിം അവകാശപ്പെടുന്നതെങ്കിലും ഇത് നുണയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി ആഡംബരക്കാറുകള്‍ മാറി മാറി ഉപയോഗിക്കാറുണ്ട്. ഈ കാറുകള്‍ ആരുടേതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് മാതൃകയിലുള്ള കൊലപാതകമാണ് നടന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടിപ്പിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല മുണ്ഡനം ചെയ്തിരുന്നതും ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഐസിസ് ഭീകരര്‍ കൊലപാതകം നടത്തുമ്പോള്‍ ഇരകളുടെ തല മുണ്ഡനം ചെയ്ത് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിപ്പിക്കാറുണ്ട്.
എന്നാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകളെ അവഗണിക്കുകയാണ് ലോക്കല്‍ പോലീസ്. കേസ് ആത്മഹത്യയാക്കി ഒതുക്കിതീര്‍ക്കാന്‍ പോലീസിനുമേല്‍ വലിയ സമ്മര്‍ദ്ദമുള്ളതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: